Monday, August 17, 2009

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 14
ധേനുകവധം

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
കൂട്ടരോടൊത്തങ്ങു കാട്ടില്‍ പുക്കു
ഓടിയും ചാടിയുംപാടിക്കളിച്ചുകൊ-
ണ്ടോരോരോ ദിക്കിലൊളിച്ചു കൊണ്ടും
മാമരേ തൂങ്ങുന്ന വാനരന്മാരുടെ
വാലുപിടിച്ചു രസിച്ചു കൊണ്ടും
പൂച്ചയെപ്പോലെയും തത്തയെപ്പോലെയു-
മൊച്ച്യുണ്ടാക്കീട്ടു കേളിയാടി
കണ്‍നന്റെ യുറ്റസഖിയാം സുദാമാവു
കണ്‍നനോടോതിനാന്‍ മന്ദഹാസാല്‍
രാമാ, ബലരാമാ, കൃഷ്ണാ, ജനാര്‍ദ്ദനാ
മാമകവാക്യണ്‍ഗള്‍ കേട്ടുകൊള്‍ക!
അല്‍പ്പമകലത്തായുണ്ടൊരു കാനനം
താലഫലത്തലതിപൂരിതം
നല്ലഫലമതു തിന്നുവാന്‍ ഞങ്ങള്‍ക്കു
നന്നായിട്ടാശയുമുണ്ടു കൃഷ്ണാ
ആ കാടകത്തിന്നു വാഴുന്നതെത്രയും
ദുഷ്ടനായുള്ളോരു ധേനുകനും
അങ്ങോട്ടു പോകുന്ന മര്‍ത്ത്യരെയൊക്കെയും
കൊന്നൊടുക്കിയവന്‍ തിന്നിടുന്നു
ആയവന്‍ തന്നെ നീ കൊന്നിട്ടു ഞങ്ങള്‍ക്കു
താലഫലങ്ങളും തന്നിടേണം
വാക്കതു കേട്ടപ്പോള്‍ വീരന്‍ ബലരാമന്‍
മുന്‍പെ നടന്നിതു കണ്ണനൊപ്പം,
രാമനും ചെന്നങ്ങു തന്റെ കരത്താലെ
താലമരങ്ങള്‍ കുലുക്കിയപ്പോള്‍
പക്വഫലങ്ങളുമൊക്കെ പ്പരന്നിതു
ഭൂതലേ കാടിന്നകത്തപ്പൊഴേ
നല്ല ഫലണ്‍ഗാതെല്ലാമെടുത്തുടന്‍
തിന്നു രസിച്ചിതു ബാലന്മാരും
ഒച്ചയതുകേട്ടങ്ങെത്തിനാന്‍ ധേനുകന്‍
എത്രയും ഘോരമായാര്‍ത്തു കൊണ്ടു
ധേനുകന്‍ തന്നുടെ കാലുപിടിച്ചിട്ടു
രാമന്‍ മരത്തിലടിച്ചു കൊന്നു
ധേനുകന്‍ തന്നുടെ കിംകരന്മാരേയും
രാമനും കൃഷ്ണനും കൊന്നുവീഴ്ത്തി
താലഫലണ്‍ഗളെടുത്തു സന്നദ്ധരായ്
ഗോകുലം തന്നിലും ചെന്നു ബാലര്‍
ദേവിമാര്‍ മക്കളെ നന്നായ് കുളിപ്പിച്ചു മോദേന ഭക്ഷണം നല്‍കീടിനാര്‍.

No comments:

Post a Comment