Monday, August 17, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 15
കാളിയമര്‍ദ്ദനം

രാമനെക്കൂടാതൊരുദിനം കൃഷ്ണനും
ഗോക്കളും ഗോപകുമാരരുമായ്
കാട്ടിലും ചെന്നങ്ങു ഗോക്കളെ തീറ്റീട്ട-
ങ്ങോരോ കളികളും ചെയ്താനവര്‍
നേരംവും നട്ടുച്ചയായിക്കഴിഞ്ഞപ്പോള്‍
പാരം തളര്‍ന്നിതു ഗോപാലരും
ദാഹവും ക്സുത്തുമതേറെയുണ്ടാകയാല്‍
ദാഹജലത്തെത്തിരഞ്ഞാരവര്‍
ചങ്ങാതി കൃഷ്ണനെയെത്ര തിരഞ്ഞിട്ടു-
മെങ്ങുമതായില്ല കണ്ടീടുവാന്‍
ഗോക്കളെക്കൂട്ടി നടന്നവരെത്തിനാന്‍
കാളിന്ദി തന്നുടെ തീരത്തിങ്കല്‍
വേഗം നദിയിലിറങ്ങിക്കുമാരരും
ഗോക്കളും വെള്ളം കുടിച്ച നേരം
പെട്ടെന്നു ദേഹവും കാലും തളര്‍ന്നവര്‍
മോഹിച്ചു ഭൂമിയില്‍ വീണിതല്ലോ
അന്നേരം കൃഷ്ണനും ചങ്ങാതിമാരേയു-
മന്വേഷിച്ചു വന്നു, ഗോക്കളേയും
കാളിന്ദി വക്കില്‍ മരിച്ചു കിടക്കുന്ന
ബാലരെ, ഗോക്കളെ കണ്ടു കൃഷ്ണന്‍
എങ്ങിനെയാണിവരിങ്ങു മരിച്ചതു
സംഗതിയെന്തെന്നുമോര്‍ത്തു കണ്ണന്‍
കാളഭുജംഗമാം കാളിയ സര്‍പ്പവും
കാളിന്ദി തന്നില്‍ വസിയ്ക്ക മൂലം
ഇന്നിവന്‍ തന്റെ വിഷം ചേര്‍ന്ന വെള്ളവും
ചെന്നു കുടിയ്ക്കയാല്‍ വന്നു മൃത്യു
ക്ണ്ണനും ചെന്നങ്ങവരെയും തന്നുടെ
കയ്യാല്‍ തലോടീട്ടു ജീവനേകി
നല്ലൊരുറക്കം കഴിഞ്ഞതുപോലവ-
രുല്ലാസമോടെയെണീറ്റു നിന്നു
കണ്ണനെ മുന്നിലായ് കണ്ടപ്പോള്‍ ബാലരും
സന്തോഷം കൊണ്ടു മതിമറന്നു
കാളിയന്‍ തന്നുടേ ദര്‍പ്പമടക്കുവാന്‍
നാളികനേത്രനുറച്ചു കൊണ്ടു
കാളിന്ദി വക്കിലായ് നില്‍ക്കും മരത്തിന്റെ
മേലേയ്ക്കു കേറിനാന്‍ ധൈര്യപൂര്‍വം
പീതാംബരപ്പട്ടു നന്നായി ചുറ്റീട്ട-
ങ്ങോടക്കുഴലതു വച്ചതിലായ്
ശങ്കിച്ചു നില്‍ക്കാതെ ചാടീ നദിയതില്‍
ചങ്ങാതിമാരങ്ങു നോക്കി നില്‍ക്കേ
ഗോപാലബാലരും ഗോക്കളുമൊക്കവേ
ആകുലത്തോടങ്ങു നോക്കി നിന്നു
കാളീന്ദി വെള്ളം കലങ്ങി മറഞ്ഞിതു
കായാമ്പൂവര്‍ണ്ണനും ചാടുകയാല്‍
ഘോഷമിതെന്തെന്നറീയുവാന്‍ സര്‍പ്പവും
ഘോഷേണ വന്നങ്ങു നോക്കുന്നേരം
കാളീന്ദി തന്നിലായ് നീന്തി രസിയ്ക്കുന്ന
കാര്‍വര്‍ണ്ണനെക്കണ്ടു കാളിയനും
കണ്‍നനെക്കൊത്താനായ് കാളിയന്‍ സര്‍പ്പവും
നന്നായ് ക്കുതിച്ചങ്ങു വന്നീടിനാന്‍
അങ്ങോട്ടുമിങ്ങോട്ടും നീന്തീട്ടു കണ്ണനും
നന്നായ് വലച്ചിതു കാളിയനെ
കണ്‍നന്‍ തളര്‍ന്നെന്ന മട്ടില്‍ക്കിടക്കവേ
ചെന്നങ്ങൂ ചുറ്റിനാന്‍ കണ്ണന്‍ തന്നെ
അമ്പാടിതന്നിലായന്നേരം കണ്ടിതു
വല്ലാതെയുള്ളോരു ദുര്‍ന്നിമിത്തം
അപ്പോഴവിടേയ്ക്കു വന്നോരു രാമനു
മെല്ലാമറിഞ്ഞങ്ങു ചൊല്ലിയേവം
താതനുമമ്മയും ഖേദിയ്ക്ക വേണ്ടൊട്ടും
കണ്ണനെ ഞാനിപ്പോള്‍ കൊണ്ടു വരാം
കൂട്ടുകാരൊക്കേയും കൂടവേയുണ്ടല്ലോ
പേടിയ്ക്ക വേണ്ടാ, ഞാന്‍ പോകുന്നിതാ
എന്നു പറഞ്ഞു നടന്നിതു രാമനും
പിന്നാലെ നന്ദാദി ഗോപന്മാരും
അമ്മ യ്ശോദയും, രോഹിണി, ഗോപിമാര്‍
പിന്നാലെ യെല്ലാരും പോയി ദു:ഖാല്‍
കണ്ണനെ നന്നായ് തിരഞ്ഞു തിരഞ്ഞവര്‍
ചെന്നെത്തി കാളിന്ദി തീരം തന്നില്‍
പൊട്ടിക്കരഞ്ഞണ്‍ഗു നില്‍ക്കുന്ന ബാലരെ
ക്കണ്ടു ചോദിച്ചപ്പോള്‍ രാമന്‍ താനും
നിങ്ങള്‍ കരയുന്നതെന്തിനായെങ്ങുപോയ്
കണ്ണന്‍,പറയുവിന്‍ കൂട്ടുകാരേ
ബാലകര്‍ കൈ ചൂണ്ടിക്കാട്ടി കാളിന്ദിയില്‍
കാളിയന്‍ കണ്ണനെ ചുറ്റിയതും
ഓടി വന്നെത്തിയ താത മാതാക്കളും
കണ്ടിതു കണ്ണനെ കാളിന്ദിയില്‍
ചാടാനൊരുങ്ങിയ താത മാതാക്കളെ
രാമന്‍ തടുത്തു പറഞ്ഞാനേവം
സന്താപമൊക്കെയും നീക്കണം നിങ്ങള്‍ തന്‍
ചെന്താമരാക്ഷ്നുമിങ്ങെത്തിടും
കണ്ണനു കേടുകളൊന്നും ഭവിയ്ക്കില്ല
നിങ്ങളെന്‍ വാക്കുകള്‍ വിശ്വസിയ്ക്കൂ
അമ്മ തന്‍ ദു:ഖവും ഏട്ടന്‍ പറഞ്ഞതും
കേട്ടുടന്‍ കണ്ണനും തന്റെയുടല്‍
ഒന്നു കുടഞ്ഞപ്പോള്‍ ചുറ്റുകള്‍ വേര്‍പെട്ടു
കാളിയന്‍ ദൂരെ തെറിച്ചു വീണു
ഓടിയണഞ്ഞവനെത്തുന്ന നേരത്തു
ചാടി ഫണത്തില്‍ കരേറി കൃഷ്ണന്‍
ഓടക്കുഴലും വിളിച്ചു കൊണ്ടങ്ങനെ-
യോരോ ഫണത്തിലും നൃത്തമാടി
ആടിനാന്‍ പാടിനാനപ്സരസ്ത്രീകളും
തൂകിനാന്‍ പൂ മലര്‍ ദേവന്മാരും
കാളിയന്‍ തന്നുടെയോരോ ഫണത്തിലും
വാരിജലോചനന്‍ നൃത്തമാടി
പീലിത്തിരുമുടി കെട്ടഴിഞ്ഞീടിനാന്‍
മാലകള്‍ പൊട്ടി നുറുങ്ങി വീണു
കങ്കണം, കാല്‍ത്തളയെല്ലാം കിലുങ്ങിനാന്‍
മഞ്ഞപ്പട്ടാട കിഴിഞ്ഞുലഞ്ഞു
കോമളനാകിയ കണ്ണന്റെ നൃത്തവും
ഭാവവും കാണുവാനെന്തു ഭംഗി!
കാളിയ സര്‍പ്പവും ചോരയും ഛര്‍ദ്ദിച്ചു
പാരം തളര്‍ന്നവന്‍ ദര്‍പ്പം പോയി
കാളിയന്‍ തന്റെ കളത്രവും പുത്രരും
വന്നുടന്‍ കണ്‍നന്റെ സ്യ്ഹോത്രം ചെയ്തു
പാഹിമാം പാഹിമാം ഗോകുലനായക
പാഹി മുകുന്ദാ മുരാരേ കൃഷ്ണാ!
വല്ലവീ വല്ലഭാ കൊല്ലരുതേ ഭവാന്‍
ഇന്നിവന്‍ തന്നെയും ദേവ ദേവാ
ഇന്നിവന്‍ തന്നെയുമങ്ങു വധിയ്ക്കുകില്‍
ഞങ്ങളനാധരായ് ത്തീരുമല്ലോ
ഇന്നിവന്‍ തന്നുടെ ദര്‍പ്പവും തീര്‍ത്തണ്‍ഗു
നന്ദസൂനോ ഭവാന്‍ രക്ഷ ചെയ്യൂ
ഏവമവരുടെ വാക്കുകള്‍ കേട്ടപ്പോള്‍
ദേവനും പുഞ്ചിരി പൂണ്ടു ചൊല്ലി
കൊല്ലുന്നതില്ല ഞാന്‍ ഇന്നിവന്‍ തന്നുടെ
ദര്‍പ്പത്തെ തീര്‍പ്പതിനായിച്ചെയ്തു
നിങ്ങളും കാളീന്ദി വിട്ടങ്ങു പോയാലേ
ഇന്നീ നദിയതു ശുദ്ധമാകൂ
നല്ല രമനകമെന്നുള്ള ദ്വീപതില്‍
ചെന്നു വസിയ്ക്കുക സൌഖ്യമായി
ഏവം മുകുന്ദന്റെ വാക്കുകള്‍ കേട്ടുടന്‍
കാളിയന്‍ താനും തൊഴുതു ചൊല്ലി
അങ്ങു വസിയ്ക്കുന്ന രൂക്ഷനാം താര്‍ക്ഷ്യനും
ഞണ്‍ഗളെയല്ലാമേ കൊന്നു തിന്നും
കണ്‍നനും ചൊല്ലിനാന്‍ പേടിയ്ക്ക വേണ്ടാ നീ
എന്നുടെ കാലടി നിന്നിലുണ്ടു
ആയതു കൊണ്ടുടല്‍ പോയാലും നിങ്ങള്‍ക്കു
പേടിയ്ക്ക വേണ്ടാ ഗരുഡന്‍ തന്നെ
കണ്‍നനു കാഴ്ച്ചയയ് നാഗരത്നങ്ങളും
നല്‍കി വന്ദിച്ചവര്‍ യാത്രയായി
രാമനെ ചെന്നങ്ങു വന്ദിച്ചു കൃഷ്ണനും
രാമനുമാമോദത്തോടെ പുല്‍കി
താതമാതാക്കള്‍ തന്‍ മുന്നിലും ചെന്നിട്ട-
ങ്ങാദരപൂര്‍വ്വേണ വന്ദിച്ചവര്‍
കണ്‍നനെ കെട്ടിപ്പുണര്‍ന്നവര്‍, ഉണ്ണിയ്ക്കു
നന്മകള്‍ നേര്‍ന്നിതു കണ്ണുനീരാല്‍
നേരവും രാത്രിയായെന്നതു കണ്ടവര്‍
രാത്രി കഴിച്ചു വനത്തിനുള്ളില്‍
ഏവരും നന്നായുറങ്ങുന്ന നേരത്തു
കത്തിവന്നീടിനാന്‍ കാട്ടു തീയും
ഉച്ചത്തിലേവരും നന്നായ് കരഞ്ഞ്അല്ലോ
അച്ച്യുതാ കാക്കണമെന്നു ചൊല്ലി
കണ്ണനുമോതിനാന്‍ നിങ്ങളെല്ലാവരും
കണ്ണടച്ചീടുവിന്‍, പേടിയ്ക്കണ്ടാ
കണ്‍നടച്ചീടിനാന്‍ പേടിയോടെയവര്‍
കണ്ണനുമഗ്നിയെ പാനം ചെയ്തു
കണ്ണു തുറന്നവര്‍ നോക്കുന്ന നേരത്തു
തീയുമേയില്ല, പുകയുമില്ല
ആശ്ചര്യപ്പെട്ടുടന്‍ മാതാപിതാക്കളു-
മാശ്ലേഷണം ചെയ്തു കൃഷ്ണനെയും.

No comments:

Post a Comment