Tuesday, July 7, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ദേവി തന്‍ വാക്കുകള്‍ കേട്ടുടന്‍ കംസനും
ഭീതിയും താപവും പൂണ്ടു കൊണ്ടു
കാരാഗൃഹത്തിലും ചെന്നു വസുദേവ-
ദേവകിമാരെ നമിച്ചു ചൊല്ലി:

“ദുഷ്ടരാം ഞാനുമേ നിങ്ങള്‍ തന്‍ പുത്രരെ
നഷ്ടമാക്കിയതും കഷ്ടം തന്നെ.
ആകാശവാണികള്‍ കേട്ടു ഞാന്‍ ചെയ്തതു
പാതകമെത്രയുമായിപ്പോയി
തെറ്റുകളെല്ലാം പൊറുത്തുടന്‍ നിങ്ങളും
മാപ്പുനല്‍കീടണമിന്നെനിയ്ക്കു.”

ഏവം പറഞ്ഞു കരയുന്ന കംസനെ
ശൌരിയും ചെന്നങ്ങു ശാന്തനാക്കി
ആശ്വസിപ്പിച്ചു പറഞ്ഞയച്ചീടിനാന്‍,
“ഈശ്വരനിശ്ചയം മാറ്റാനാക.”
കംസനും ഭീതിയാല്‍ മന്ദിരം പുക്കുടന്‍
പാരം വിഷണനായ് മേവിയപ്പോള്‍
ഊണുമുറക്കവുമില്ലാതെ രാത്രിയും
ശത്രുവെയോര്‍ത്തു കഴിഞ്ഞു നേരം
നോക്കുന്ന ദിക്കാകെ കംസനു ദേവിയും
നില്‍ക്കുന്നുവെന്നങ്ങു തോന്നിയല്ലോ?
കാലത്തു തന്നെ സഭയൊന്നു കൂട്ടീട്ടു
ആലോചനചെയ്താന്‍ മന്ത്രിമാരായ്
പൂതനാ, ധേനുകന്‍ പിന്നെ പ്രബലനും
ചാണൂരന്‍, മുഷ്ടികനെന്നിവരായ്
ദുഷ്ടരാം മന്ത്രിമാര്‍ ചൊല്ലി ഭവാനുമേ
യിത്രയും ഭീതനായ് വന്നതെന്തേ?
സര്‍വ്വ ദു:ഖങ്ങളും തീര്‍ക്കുവാന്‍ ഞങ്ങളി-
ന്നങ്ങയോടൊപ്പമായുണ്ടിതല്ലോ?
പൂതന ചൊല്ലിനാന്‍ ഞാനും മുലയൂട്ടി
ബാലരെയൊക്കെയും കൊല്ലുന്നുണ്ടു.
കംസനോ പാരം പ്രസന്നനായിട്ടുടന്‍
ഹിംസയും ചെയ്തിതു സാധുക്കളെ

No comments:

Post a Comment